ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പും, റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഫാക്ടറിയുമായ അഗ്നികുൽ കോസ്മോസ്, ബുധനാഴ്ച ചെന്നൈയിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനും ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ് സോമനാഥും ചേർന്ന് ഇൻസ്പെസ് [IN-SPACe] ചെയർമാനായ പവൻ ഗോയങ്കയുടെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
ഐഐടി മദ്രാസ് റിസർച്ച് പാർക്കിലാണ് 10000 ചതുരശ്ര അടി സൗകര്യം. EOS-ൽ നിന്നുള്ള 400mm x 400mm x 400mm മെറ്റൽ 3D പ്രിന്ററായിരിക്കും അഗ്നികുൽ കോസ്മോസിൽ ഉണ്ടാവുക. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കാൻ അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും, ഇൻഹൗസ് റോക്കറ്റുകൾക്ക് എഞ്ചിനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ ആഴ്ചയിൽ രണ്ട് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കാനുള്ള ശേഷി ഈ സ്ഥാപനത്തിനുണ്ട്. ഇത് ഫാക്ടറിയെ എല്ലാ മാസവും എട്ട് എഞ്ചിനുകൾ നിർമ്മിക്കാൻ അനുവദിക്കുകയും വർഷാവസാനത്തോടെ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഗ്നിബാൻ വിക്ഷേപിക്കുന്നതിന് ആവശ്യമായ എഞ്ചിനുകൾ നിർമ്മിക്കുകയും ചെയ്യും. അഗ്നിബാൻ റോക്കറ്റുകളിൽ വിക്ഷേപിക്കാൻ ചെറിയ വലിപ്പത്തിലുള്ള ഉപഗ്രഹങ്ങൾ തയ്യാറാക്കുന്ന പങ്കാളികൾ കമ്പനിക്ക് ഇതിനകം തന്നെയുണ്ട്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും ഓർഗനൈസേഷനുകൾക്കും റഷ്യൻ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലും വിദേശത്ത് ഹെവി റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ചെലവേറിയതായിരിക്കുമെന്നതിനാലും, ചെറിയ ഓർബിറ്റൽ വിക്ഷേപണ വാഹനങ്ങൾ ഭാവിയിൽ ഒരു വലിയ ഉപഗ്രഹ വിക്ഷേപണ ഓർഡറുകൾ നേടാൻ ഇന്ത്യയെ സഹായിക്കുമെന്ന് രവിചന്ദ്രൻ പറഞ്ഞു. എഞ്ചിനുകൾ തയ്യാറായിക്കഴിഞ്ഞാൽ റോക്കറ്റ് വിക്ഷേപിക്കാൻ കമ്പനിക്ക് ഒരാഴ്ച കൂടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഇത്തരം ചെറിയ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കുന്നത് അഗ്നികുൽ കോസ്മോസ് മാത്രമല്ല. സഹ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പ് സ്കൈറൂട്ട് എയ്റോസ്പേസും ഈ വർഷാവസാനം സ്വന്തം തദ്ദേശീയ റോക്കറ്റായ വിക്രത്തിന്റെ സാങ്കേതിക പ്രദർശന വിക്ഷേപണത്തിന് അടുത്തുവരികയാണ്.