കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു. വെറും 8 മാസത്തിനുള്ളിൽ 10,000 പോയിന്റ് വർധനയോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 60,000 കടന്നു. ഇന്നലെ മാത്രം ഉയർന്നത് 163 പോയിന്റ്; 60,048 പോയിന്റിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 50,000 തൊട്ടത് ഇക്കൊല്ലം ജനുവരി 21നാണ്. വെറും 166 ഇടപാടു ദിവസങ്ങൾ കൊണ്ടാണ് 10,000 പോയിന്റ് വർധിച്ചത്. ഇത്ര കുറഞ്ഞ കാലത്തിനുള്ളിൽ 10,000 പോയിന്റ് വർധിക്കുന്നത് ആദ്യമാണ്. 65 ലക്ഷം കോടി രൂപയാണു നിക്ഷേപകർക്കുള്ള നേട്ടം. കോവിഡ് ആശങ്കകളെത്തുടർന്ന് 2020 മാർച്ചിൽ 26,674 വരെ താഴ്ന്ന സെൻസെക്സാണ് ഇപ്പോൾ ഇരട്ടിയിലേറെ തിരിച്ചുകയറിയത്.നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 100 പോയിന്റ് കൂടി 17,853 ൽ എത്തി. റീട്ടെയ്ൽ നിക്ഷേപത്തിലെ വൻവർധന,വിദേശ നിക്ഷേപത്തിലെ കുതിപ്പ് തുടങ്ങിയവയാണ് സെൻസെക്സ് കുതിപ്പിന് കാരണമായത്.അടുത്ത ജൂണിൽ സെൻസെക്സ് 70,000 കടക്കുമെന്നും 3 വർഷത്തിനകം ഒരു ലക്ഷത്തിലെത്തുമെന്നും പ്രവചിക്കുന്നവരുണ്ട്. ഇപ്പോഴത്തെ കുതിപ്പിൽ ഇതു സ്വാഭാവികമാണെന്നു വിദഗ്ധർ കരുതുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായില്ലെങ്കിൽ അതിൽ കൂടുതൽ വളർന്നേക്കാം.എന്നാൽ വിപണിയിൽ ഹ്രസ്വകാല തിരുത്തലുകൾ (കറക്‌ഷൻ) വരാം. 5–10 % കറക്‌ഷനുള്ള സാധ്യത എപ്പോഴുമുണ്ട്. കഴിഞ്ഞ 8 മാസത്തിനിടെ തന്നെ പലതവണ കറക്‌ഷൻ ഉണ്ടായി.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023