ഒറാക്കിൾ കോർപ്പറേഷൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. 1 ബില്യൺ ഡോളർ വരെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ടതിന് ശേഷമാണ് ഒറാക്കിൾ തങ്ങളുടെ ആഗോള തൊഴിലാളികളിൽ ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുന്നത്.
ടെക്സാസിലെ ഓസ്റ്റിനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കോർപ്പറേഷനാണ് ഒറാക്കിൾ കോർപ്പറേഷൻ. 2020-ൽ, വരുമാനവും വിപണി മൂലധനവും അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായിരുന്നു ഒറാക്കിൾ. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം മെയ് 31 വരെ കമ്പനിക്ക് ഏകദേശം 143,000 ഫുൾ ടൈം ജീവനക്കാരുണ്ട്. ഒറാക്കിളിലെ പിരിച്ചുവിടലുകൾ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഓഫീസുകളിലെ ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു, എന്നാൽ എത്ര ജീവനക്കാരെ ഇത് ബാധിക്കുമെന്ന് കൃത്യമായ സൂചനയില്ല. കാനഡ, ഇന്ത്യ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ പിരിച്ചുവിടലുകൾ വരും ആഴ്ചകളിലും മാസങ്ങളിലും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ടെക്നോളജി ജൈൻറ്സ് Microsoft Corp, Alphabet Inc, Apple Inc എന്നിവയും വർദ്ധിച്ചുവരുന്ന ചെലവുകൾക്കും മാന്ദ്യത്തെക്കുറിച്ചുള്ള ഭയത്തിനും മറുപടിയായി പ്ലാനുകൾ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചോ മന്ദഗതിയിലാകുന്നതിനെക്കുറിച്ചോ ചർച്ച ചെയ്തിട്ടുണ്ട്.