മൂന്ന് വർഷത്തേക്ക് കൂടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി ശക്തികാന്ത ദാസിനെ സർക്കാർ വീണ്ടും നിയമിച്ചു. പുനർ നിയമനം ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വന്നേക്കും.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും.2018ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്തദാസ് ചുമതലയേൽക്കുന്നത്. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേൽ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.ആര്‍ബിഐയുടെ 25-ാം ഗവര്‍ണര്‍ ആണ് ശക്തികാന്ത ദാസ് . കൊവിഡ് കലത്ത് അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ വായ്പാ പലിശ നിരക്കുകൾ ഉൾപ്പെടെ ഏറ്റവും കുറഞ്ഞ നിലയിൽ തുടരുന്നതിന് ഗവര്‍ണറുടെ നടപടികൾ സഹായകരമായി.ധനം വകുപ്പ്, നികുതി വകുപ്പ് വ്യവസായ വകുപ്പ് തുടങ്ങിയ മേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷൻ അംഗം എന്ന നിലയിലും ശ്രദ്ധേയനാണ്. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ന്യൂ ഡെവലപ്‌മെൻറ് ബാങ്ക് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്ക് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 64 കാരനായ ശക്തികാന്ത ദാസ് ഡൽഹി സർവകലാശാലയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.സാമ്പത്തികശാസ്ത്രജ്ഞൻ അല്ലാതെ ആര്‍ബിഐ ഗവര്‍ണര്‍ ആകുന്ന ആദ്യ വ്യക്തി എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.ഹിസ്റ്ററിയായിരുന്നു അദ്ദേഹത്തിൻെറ വിഷയം.ബിരുദാനതന്തര ബിരുദത്തിന് ശേഷം ഐഐഎം ബ്ലാഗ്ലൂരിൽ നിന്ന് ഫിനാൻഷ്യൽ മാനേജ്മൻറ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023