എൽ.ഐ.സി വിൽപനക്കുവെച്ച മുഴുവൻ ഓഹരികൾക്കും രണ്ടാം ദിനത്തിൽതന്നെ അപേക്ഷകരെത്തി. പോളിസി ഉടമകൾക്കുള്ള ഓഹരി വിഹിതത്തിന് മൂന്നിരട്ടിയും ജീവനക്കാർക്കുള്ള ഓഹരിക്ക് 2.14 ഇരട്ടിയും പേരാണ് അപേക്ഷിച്ചത്.ചെറുകിട വ്യക്തിഗത നിക്ഷേപകരുടെ വിഭാഗത്തിൽ 91 ശതമാനം ഓഹരികൾക്കും അപേക്ഷകരെത്തി. 6.9 കോടി ഓഹരിയാണ് ഈ വിഭാഗത്തിൽ. 902-949 ആണ് ഓഹരിയുടെ പ്രൈസ് ബാന്റ്. ജീവനക്കാർക്ക് ഒരു ഓഹരിയിൽ 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും ഇളവ് ലഭിക്കും. ഈ മാസം 17ന് എൽ.ഐ.സി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നും കരുതുന്നു.മേയ് ഒമ്പതിനാണ് ഓഹരി വിൽപന അവസാനിക്കുന്നത്. എൽ.ഐ.സിയിലെ മൂന്നര ശതമാനം (22.13 കോടി) ഓഹരി വിൽപനയിലൂടെ 21,000 കോടി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023