Big B
Trending

എല്‍.ഐ.സി ഐ.പി.ഒയ്ക്ക് അനുമതി നൽകി സെബി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ(എല്‍.ഐ.സി) പ്രാരംഭ ഓഹരി വില്പനയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു. ഇതോടെ ഐ.പി.ഒയ്ക്ക് ഏറ്റവുംവേഗത്തില്‍ അനുമതി ലഭിക്കുന്ന കമ്പനിയായി എല്‍.ഐ.സി. ഫെബ്രുവരി 12നാണ് രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചത്.മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. വിപണിയിലെ അസ്ഥിരാവസ്ഥ പരിഗണിച്ച് ഉടനെ ഐ.പി.ഒ പ്രഖ്യാപിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.100ശതമാനം സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ ഐ.പി.ഒവഴി അഞ്ച് ശതമാനം ഓഹരികളാണ് (31.6 കോടി) സര്‍ക്കാര്‍ വിറ്റഴിക്കുക. 60,000 കോടിക്കും 75,000 കോടിക്കും ഇടിയല്‍ സാമാഹരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ വിപണിമൂല്യം 12-15 ലക്ഷം കോടിയായി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഒ പ്രഖ്യാപിക്കുന്നതോടെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തിലുള്ള 10 നിക്ഷേപ ബാങ്കുകളാണ് എല്‍.ഐ.സിയുടെ ഓഹരി വില്പനയ്ക്ക് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button