ക്രിപ്റ്റോ കറസികളെ ഉൽപന്നമാക്കി കണക്കാക്കി പുതിയ ക്രിപ്റ്റോ ബിൽ രൂപീകരിക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ക്രിപ്റ്റോ കറൻസികൾ സംബന്ധിച്ച പുതിയ കരട് ബില്ലിൽ ആണ് ക്രിപ്‌റ്റോകറൻസികളെ അവയുടെ ഉപയോഗമനുസരിച്ച് നിർവ്വചിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഇതാദ്യമായാണ് ക്രിപ്റ്റോകൾക്ക് ഇങ്ങനെ ഒരു തരം തിരിക്കൽ.നികുതി ഈടാക്കുന്നിനും നിക്ഷേപം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ക്രിപ്റ്റോയെ ഉൽപന്നം, ആസ്തി നിര്‍വചനത്തിന് കീഴിൽ കൊണ്ട് വരികയാണ് ലക്ഷ്യം. ക്രിപ്റ്റോക്ക് മേൽ കൂടുതൽ നികുതി ചുമത്താൻ ആണ് സര്‍ക്കാരിൻെറ പദ്ധതിയെന്നാണ് സൂചന.സര്‍ക്കാരിൻെറ ഔദ്യോഗിക ഡിജിറ്റൽ കറൻസിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന സര്‍ക്കാരിൻെറ നിലപാടിൽ അയവു വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ബിറ്റ്കോയിൻ എഥീറിയം, ഡോഷ്കോയിന്‍ തുടങ്ങിയസ്വകാര്യ ക്രിപ്റ്റോ കറന്‍സികളിലുമുള്ള ഇടപാട് നടത്താന്‍ എക്സേചേഞ്ചുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന രീതിയിൽ പ്രചരിച്ചിരുന്ന വാര്‍ത്തകൾ അസ്ഥാനത്താക്കുന്നതാണ് പുതിയ സൂചന . ഉടന്‍ തന്നെ ക്രിപ്റ്റോ കറന്‍സി ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചേക്കും.നിലവില്‍ 70 ലക്ഷം ഇന്ത്യക്കാരുടെ കൈയ്യിലായി നൂറ് കോടിക്ക് മുകളില്‍ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയുണ്ടെന്നാണ് അനുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ 700 ശതമാനത്തിന്‍റെ വർധനയാണ് ക്രിപ്റ്റോ നിക്ഷേപങ്ങളിൽ ഉണ്ടായത്. ഇതു കൂടെ കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരിക.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023