Big B
Trending

എൻഎഫ്ടിയും ക്രിപ്‌റ്റോകറൻസിയും നികുതി വലയിലേക്ക്

ക്രിപ്റ്റോകറൻസി, എൻഎഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്ചെയിൻ സംവിധാനമൊട്ടാകെ നികുതി വലയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമംതുടങ്ങി.വാണിജ്യാവശ്യത്തിനുള്ള ബ്ലോക്ക്ചെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്നകാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനുമുള്ള നിർദിഷ്ട് ബില്ല് സർക്കാരിന്റെ പരിഗണനയിലാണ്.പുതിയ ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്റ്റോകറൻസി ഇടപാട് വ്യാപകമായപ്പോൾ 2018ൽ സമാനമായ നികുതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.ക്രിപ്റ്റോ കറൻസികൾക്ക് ജിഎസ്ടി ചുമത്തുന്നതോടൊപ്പം എൻഎഫ്ടികളിന്മേൽ വരുമാനനഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരിക. രാജ്യത്ത് യുവാക്കൾ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ഇതിനകംതന്നെ ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നുണ്ട്. ആറ് ലക്ഷം കോടി രൂപയുടെ ഇടപാട് ഈ മേഖലയിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button