കോവിഡ് പ്രതിസന്ധികള്‍ക്കിടിയിലും ജി.എസ്.ടി. വരുമാനം കുതിക്കുന്നു. സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജി.എസ്.ടി. വരുമാനത്തിൻെറ 26.6 ശതമാനവും കൈവരിച്ചതായി സര്‍ക്കാര്‍ പാര്‍ലമെൻ്റില്‍ വ്യക്തമാക്കി.കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പു സാമ്പത്തികവര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജി.എസ്.ടി. വരുമാനം 1.67 ലക്ഷം കോടിയാണ്. 2021- 22 സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന 6.30 ലക്ഷം കോടിയുടെ 26.6 ശതമാനം വരുമിതെന്നു മന്ത്രി പറഞ്ഞു.കേന്ദ്ര ജി.എസ്.ടി, ഇൻ്റഗ്രേറ്റഡ് ജി.എസ്.ടി, കോമ്പന്‍സേഷന്‍ സെസ് ഉള്‍പ്പെടെയാണിത്. ജി.എസ്.ടി നിരക്കുകളില്‍ വരുത്തിയ മാറ്റങ്ങള്‍, ഇ- ഇന്‍വോയിസ് സമ്പ്രദായം, നിര്‍ബന്ധിത ഇ- ഫയലിങ്, ഇ- പേമെൻറ്, വൈകുന്നപക്ഷം പിഴ, സംസ്ഥാന വാറ്റ്, ആദായനികുതി വകുപ്പുകളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയവ ജി.എസ്.ടി. വരുമാനം വര്‍ധിക്കാന്‍ വഴിവച്ചെന്നു മന്ത്രി പറഞ്ഞു. ഫയലിങ് പരിശോധയ്ക്ക് ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നികുതി വെട്ടിപ്പുകാര്‍ക്കെതിരേ കണ്ടെത്തുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വഴിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരത്തുകളിലെ ചരക്കുനീക്കം പരിശോധിക്കുന്നതിനായി ഇ- വേ ബില്ല് സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.2020- 21 സാമ്പത്തികവര്‍ഷത്തില്‍ ജി.എസ്.ടി. വരുമാനം 5.48 ലക്ഷം കോടിയായിരുന്നു. ഇത് പുതുക്കിയ ബജറ്റ് ലക്ഷ്യമായ 5.15 ലക്ഷം കോടിയിലും അധികമായിരുന്നു. 2019- 20 ജി.എസ്.ടി. വരുമാനം 5.98 ലക്ഷം കോടിയായിരുന്നു. പുതുക്കിയ ബജറ്റ് ലക്ഷ്യത്തിൻെറ 97.8 ശതമാനമായിരുന്നു ഇത്.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023