
സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് പാർട്ണേഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗത്തിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാൻ ചർച്ചകൾ നടത്തിവരികയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
റിലയൻസ് റീട്ടെയിലിൻ്റെ ഏകദേശം 57 ബില്യൺ ഡോളർ വിലമതിക്കുന്ന നിക്ഷേപത്തിന്റെ 10 ശതമാനം പുതിയ ഓഹരികളിൽ വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിൽവർ ലേക്ക് റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ഓയിൽ- ടു- ടെലികോം കമ്പനിയായ റിലയൻസ്, ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ശക്തമായ റീട്ടെയിൽ വ്യാപാരം നടത്തുന്നു. ഇത് നിക്ഷേപകരെ ആകർഷിക്കത്തക്ക രീതിയിൽ അതിവേഗം വികസിപ്പിക്കുകയും ചെയ്യുന്നു.

ജിയോ പ്ലാറ്റ്ഫോം ഡിജിറ്റൽ ബിസിനസിലെ ഓഹരികൾ വിറ്റ് ഫെയ്സ്ബുക്ക് ഇങ്ക് ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽനിന്ന് 20 ബില്യൺ ഡോളറിലധികം സമാഹരിച്ച കമ്പനി അടുത്ത് ഏതാനും പാദങ്ങളിൽ നിക്ഷേപകരെ റിലയൻസ് റീട്ടെയിലിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
കടം ഉൾപ്പെടെ 3.38 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ ഏറ്റെടുക്കുമെന്ന് ഓഗസ്റ്റ് അവസാനത്തോടെ റിലയൻസ് അറിയിച്ചിരുന്നു.