ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ റിയല്‍മി പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്ന ‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ എന്ന സംവിധാനം ഡിഫോള്‍ട്ട് ആയി ഓഫ് ആക്കുന്ന അപ്‌ഡേറ്റ് ആണിത്. ഇനി ഉപഭോക്താവ് ഓണ്‍ ചെയ്യാതെ ഈ ഫീച്ചര്‍ ഇനി പ്രവര്‍ത്തിക്കില്ല. ഇത് കൂടാതെ കോള്‍ ലോഗുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ ഇനി ശേഖരിക്കില്ലെന്നും പുതിയ അപ്‌ഡേറ്റില്‍ കമ്പനി വ്യക്തമാക്കുന്നു. റിയല്‍മി 11 പ്രോ, റിയല്‍മി 11 പ്രോ പ്ലസ് തുടങ്ങിയ ഫോണുകളില്‍ ഈ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. ഋഷി ബാംഗ്രേ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റാണ് വൈറലായത്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ റിയല്‍മി ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങളും, ശേഖരിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ ട്വീറ്റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധയില്‍പ്പെടുകയും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഫോണില്‍ തന്നെയാണ് സൂക്ഷിക്കുന്നത് എന്നും ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് അവ ഉപയോഗിക്കുന്നത് എന്നുമായിരുന്നു റിയല്‍മിയുടെ പ്രതികരണം.
Related Articles
Check Also
Close