ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡി വി പി നന്ദകുമാറിൻെറ 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മണപ്പുറംഫിനാൻസിൻെറ ഓഹരികൾ ഉൾപ്പെടെ മൊത്തം 143 കോടി രൂപയുടെ ആസ്തിയാണ് മരവിപ്പിച്ചത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്ത ഷെയറുകളിലെ നിക്ഷേപവും ഓഹരികളും ഉൾപ്പെടുന്നു. കമ്പനി ആസ്ഥാനമായ തൃശ്ശൂരിലെ ആറ് സ്ഥലങ്ങളിൽ തിരച്ചിൽ നടന്നിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി തുക ഉപയോഗിച്ചെന്നും വരുമാനം നന്ദകുമാർ തൻെറ പേരിലും ഭാര്യയുടെയും കുട്ടികളുടെയും പേരിലും സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും വകമാറ്റി നിക്ഷേപിച്ചെന്നുമാണ് ആരോപണം.മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നടന്ന റെയിഡിൽ ചില രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ വസ്തു രേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന.അതേസമയം നിവിലില്ലാത്ത മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന കമ്പനി നടത്തിയ ചില ഇടപാടുകളുടെ ഭാഗമായി ആണ് നടപടി നേരിട്ടതെന്നും പ്രമോട്ടർ എന്ന നിലയിലെ വ്യക്തിപരമായ സമ്പാദ്യം മാത്രമാണ് മരവിപ്പിച്ചതെന്നും കമ്പനി മേധാവി വിപി നന്ദകുമാർ പ്രതികരിച്ചു. ആദായ നികുതി വകുപ്പിൻെറ നടപടി പ്രമോട്ടർക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നും മണപ്പുറം ഫിനാൻസ് വ്യക്തമാക്കി.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023