ഇനി ഈ സാമ്പത്തിക വർഷം കൂടുതൽ തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം രാജ്യത്ത് സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാറിന്‍റെ പ്രഖ്യാപനം. അധിനിവേശത്തെ തുടർന്ന് ആഗോളവിപണിയിൽ എണ്ണവില ഉയർന്നത് ഇന്ത്യയിൽ പണപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.ഈ സാമ്പത്തിക വർഷം ഇതുവരെ റെക്കോർഡ് തുകയാണ് കേന്ദ്രസർക്കാർ കടമെടുത്തത്. 1.86 ലക്ഷം കോടിയാണ് മാർച്ചിൽ കടമെടുത്തത്. 1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സർക്കാർ പദ്ധതി. വലിയ തുക ഇപ്പോൾ തന്നെ കടമെടുത്ത സാഹചര്യത്തിൽ ഇതിന്‍റെ തോത് ഇനിയും ഉയർത്തേണ്ടെന്നാണ് സർക്കാർ തീരുമാനം.നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എണ്ണവില വലിയ രീതിയിൽ വർധിച്ചാൽ സ്ഥിതി തകിടം മറിയുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നേരത്തെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എൽ.ഐ.സി ഐ.പി.ഒ നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023