ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവദോർ തയ്യാറെടുക്കുന്നു.ബിറ്റ്കോയിൻ ബോണ്ടുകളിൽ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്‍റെ നഗരത്തിന്‍റെ നിർമാണം നടത്തുക. പ്രസിഡന്‍റ് നയീബ് ബുക്ക്ലെയാണ് ഇക്കാര്യം അറിയിച്ചത്. ബിറ്റ്കോയിനുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയാക്കാനും എൽ സസാൽവദോറിന് പദ്ധതിയുണ്ട്.ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ലീഗൽ ടെൻഡറാക്കുന്ന ലോകത്തെ ആദ്യരാജ്യമെന്ന പേരെടുത്തതിനു പിന്നാലെയാണ് ഈ അടുത്ത ചുവടുവെപ്പ്.താമസകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും വിമാനത്താവളവുമുള്ള നഗരം വൃത്താകൃതിയിൽ ആയിരിക്കും.രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്താവും ബിറ്റ്കോയിൻ സിറ്റി സ്ഥാപിക്കുക.ഇവിടേക്കുള്ള ഊർജ വിതരണം അഗ്നിപർവതത്തിൽ നിന്നാവും നടത്തുക.വാറ്റ് നികുതിയല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് ചുമത്തില്ലെന്നും എൽ സാൽവദോർ പ്രസിഡന്‍റ് പറഞ്ഞു. 2022ൽ ഇതിനുള്ള ഫണ്ട് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ബില്യൺ ഡോളർ ബിറ്റ്കോയിൻ ബോണ്ടുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രൊവൈഡർ ബ്ലോക്ക്സ്ട്രീമിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ ബുക്ലെ സാംസൺ പറഞ്ഞു.