Big B
Trending

ഡിജിറ്റൽ രൂപ വ്യാപകമാക്കാനൊരുങ്ങി ആർബിഐ

സെൻട്രൽ ബാങ്ക് ഇടപാടുകൾക്കായി ഡിജിറ്റൽ കറൻസി വ്യാപകമാക്കുന്നു. ഇതിനായി നിലവിലുള്ള പൈലറ്റ് പദ്ധതി വിപുലീകരിക്കും. 2023-24 വർഷത്തിൽ വിവിധ ഫീച്ചറുകളും ഇ-രൂപയിൽ ഉൾപ്പെടുത്തും.പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് ആർബിആഐ വ്യക്തമാക്കി. ഇത്തവണ കൊച്ചി ഉൾപ്പെടെയുള്ള കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 50 പൈസ മുതൽ 2,000 രൂപ വരെയുള്ള വിവിധ മൂല്യങ്ങളിൽ ഇ-റുപ്പി ലഭ്യമാകും.ഡിജിറ്റൽ റുപ്പി ആർബിഐ പുറത്തിറക്കുന്ന കറൻസിയുടെ ഇലക്ട്രോണിക് രൂപമാണ്.കേന്ദ്ര ബാങ്ക് ഡിഡിറ്റൽ കറൻസിക്കായുള്ള ആദ്യ പൈലറ്റ് പദ്ധതി 2022 ഡിസംബർ ഒന്നിനാണ് പ്രഖ്യാപിച്ചത്. ഭൗതിക രൂപത്തിൽ വിനിമയത്തിനുള്ള കറൻസികളുടെ എല്ലാ സവിശേഷതകളും ഉള്ളതാണ് റീട്ടെയ്ൽ ഡിജിറ്റൽ കറൻസി. കറൻസി നോട്ടുകൾ ഉപയോഗിക്കുന്നതിന് സമാനമായി തന്നെ ഇ- രൂപ കൈവശം വയ്ക്കുകയോ ഇടപാടുകൾ നടത്താൻ ഉപയോഗിക്കുകയോ ചെയ്യാം. റീട്ടെയിൽ ഇ-രൂപ 50 പൈസ, 1, 2, 5, 10, 20, 50, 100, 200, 500, 2000 എന്നീ മൂല്യങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്.ഇവയുടെ വിതരണവും പേയ്‌മെന്റ് സേവനങ്ങളും ബാങ്കുകളെ ഏൽപ്പിക്കും. ഇ-രൂപ ഇഷ്യൂ ചെയ്യുന്നതും പിൻവലിക്കുന്നതും ആർബിഐ തന്നെയായിരിക്കും.റീട്ടെയിൽ ഇ-രൂപയുടെ പൈലറ്റ് പദ്ധതി മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ ആരംഭിച്ചിരുന്നു. ‌ കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവയുൾപ്പെടെയുള്ള കൂടുതൽ സ്ഥലങ്ങളിലേക്കും പദ്ധതി വിപുലീകരിക്കുകയാണ്.

Related Articles

Back to top button