ആപ്പിളിന്റെ മാക്ഒഎസ് 20-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്ത് രണ്ടു തരം കംപ്യൂട്ടര്‍ ഉപയോക്താക്കളാണ് ഉള്ളത്- മാക് ഉപയോഗിക്കുന്നവരും അല്ലാത്തവരും.20 വര്‍ഷം മുൻപ് മാര്‍ച്ച് 24നായിരുന്നു മാക് ഒഎസ് എക്‌സ് അവതരിപ്പിക്കുന്നത്. വിന്‍ഡോസിനുള്ള ആദ്യ ശരിയായ ബദല്‍ എന്നു പറഞ്ഞാണ് ഇത് അവതരിപ്പിക്കുന്നത്. അന്നും ലിനക്‌സ് സോഫ്റ്റ്‌വെയര്‍ നിലവില്‍ ഉണ്ടായിരുന്നെങ്കിലും ചുരുക്കം ചിലര്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
മാക് ഒഎസ് എക്‌സ് അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ അന്നത്തെ മേധാവി സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഇതിന്റെ ലാളിത്യം സാധാരണ ഉപയോക്താക്കളെ സന്തുഷ്ടരാക്കുമെന്നും, ഇതിന്റെ ശക്തി പ്രൊഫഷണലുകളെ അദ്ഭുതപ്പെടുത്തുമെന്നുമാണ്. 1990കളില്‍ വിന്‍ഡോസും മൈക്രോസോഫ്റ്റുമായിരുന്നു സൂപ്പര്‍സ്റ്റാറുകള്‍. ആര്‍ക്കും എതിരിടാനാവില്ലെന്ന തോന്നലുണ്ടാക്കി മുന്നേറുന്ന സമയത്താണ് മാക് ഒഎസിന്റെ ഇടപെടല്‍ സംഭവിക്കുന്നത്. ഇത് കംപ്യൂട്ടിങ് മേഖലയെ മൊത്തത്തില്‍ പിടിച്ചുലയ്ക്കുകയായിരുന്നു.സുരക്ഷയാണ് മാക് ഉപയോക്താക്കള്‍ ഏറ്റവുമധികം ആസ്വദിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ആപ്പിള്‍ പ്രാധാന്യം നല്‍കുന്നു എന്നത് ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.