
രാജ്യത്തെ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഏറ്റെടുക്കാൻ രംഗത്തുള്ളവരിൽ മുൻപന്തിയിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങും മാത്രം.താൽപര്യപത്രം സമർപ്പിച്ചവരിൽനിന്നു തയാറാക്കിയ ചുരുക്കപ്പട്ടികയിലാണ് ഇരു കൂട്ടരും ഇടം പിടിച്ചത്.

എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും യോഗ്യത നേടാൻ അവർക്ക് സാധിച്ചില്ല. എന്നാൽ ഈ വർഷം ഏപ്രിൽ – ജൂൺ മാസങ്ങളിൽ എയർ ഇന്ത്യയുടെ വിൽപന നടപടികൾ പൂർത്തിയാക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.